Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildfires

Europe

യൂറോപ്പിനെ ചാരമാക്കാൻ "അഗ്നി ഇരകൾ'; 184 പേർ അറസ്റ്റിൽ

പാരീസ്: യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപക നാശനഷ്ടം വിതയ്ക്കുന്ന കാട്ടുതീയുടെ പിന്നിൽ മനഃപൂർവം തീയിടുന്ന ക്രിമിനൽ സംഘങ്ങളുടെ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് ഫ്രാൻസിൽ അന്വേഷണം ശക്തമാക്കി.

വേനൽക്കാലം ആരംഭിച്ചതുമുതൽ കാട്ടുതീയ്ക്ക് കാരണക്കാരെന്ന സംശയത്തിൽ 184 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്‍റ് ന്യൂനെസ് അറിയിച്ചു.

മധ്യഫ്രാൻസിലെ ബ്രെറ്റാഞ്ഞിൽ നിന്ന് രണ്ട് സംശയാസ്പദരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തീപിടിത്തമുണ്ടായ മേഖലകളിൽ അസ്വാഭാവിക സാഹചര്യത്തിൽ ഇവരെ പലതവണ കണ്ടതായി നാട്ടുകാർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

പുതിയ ഉഷ്ണതരംഗം; ആശങ്ക വർധിക്കുന്നു

ബുധനാഴ്ച മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ള പുതിയ ഉഷ്ണതരംഗം എത്തുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഫ്രാൻസിലും സ്പെയിനിലും ഗ്രീസിലും അധികൃതർ അതീവ ജാഗ്രതയിലാണ്.

ശക്തമായ കാറ്റും ഉയർന്ന ചൂടും കാട്ടുതീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കാൻ ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.

സ്പെയിനിൽ നിയന്ത്രണാതീതമായി തീ

സ്പെയിനിലെ കാസ്റ്റലോൺ മേഖലയിലെ കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. പതിനായിരത്തോളം ആളുകൾ ഒഴിപ്പിക്കൽ ഭീഷണിയിലാണെന്ന് അധികൃതർ അറിയിച്ചു.

ഗ്രീസിലെ പാറോസ് ദ്വീപിൽ ഒഴിപ്പിക്കൽ

വിനോദസഞ്ചാര കേന്ദ്രമായ പാറോസ് ദ്വീപിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചത്. തുടർന്ന് സമീപത്തെ 10 ഗ്രാമങ്ങളിലെ താമസക്കാരെ മുൻകരുതലിന്‍റെ ഭാഗമായി താത്കാലികമായി ഒഴിപ്പിച്ചു.

ബോർഡോയിൽ ആശ്വാസം

ഫ്രാൻസിലെ ബോർഡോയ്ക്ക് സമീപം മുൻകരുതലായി ഒഴിപ്പിച്ചിരുന്ന 57,000 പേർക്ക് സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെ തുടർന്ന് വീടുകളിലേക്ക് മടങ്ങാൻ അധികൃതർ അനുമതി നൽകി.

സ്പെയിനിലും ഫ്രാൻസിലുമായി ഇതുവരെ മൂന്ന് ലക്ഷത്തിലധികം ആളുകളെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

മനഃപൂർവം തീവയ്പ് നടത്തുന്നവർക്കെതിരേ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫ്രഞ്ച് ഭരണകൂടം വ്യക്തമാക്കി.

Latest News

Corehub Up